കവിത
കണിക്കൊന്ന,
ഒറ്റക്കാലിലും,
പൊരിവെയിലത്തും,
ചുറ്റും തീയ്യിലും,
പൊള്ളും തപം ചെയ്തു.
ഭഗവാന് പ്രീതനായ്
"എന്ത് വരം വേണം?"
താണു വണങ്ങി,
തൊഴുതു മൊഴിഞ്ഞവള്
"എന്റെ മനോഹരമായ
കാര്‍കൂന്തലലങ്കരിക്കാന്‍
സ്വര്‍ണ്ണ പൂങ്കുലകള്‍!
അത് മാത്രമാണാഗ്രഹം"
"അങ്ങനെയാകട്ടെ"
എന്നരുളീ ഭവാന്.
ഓരോ വിഷുക്കാല
മെത്തി നോക്കുമ്പോഴും
സ്വര്‍ണ്ണ പ്പൂങ്കുല ചൂടി,
മനോഹരി, സുന്ദരി.
നമ്മളും ചെല്ലുന്നു,
ഒരുകുല പ്പൂവിനായ്--
* * * * *