3/10/17

അക്ഷയ പാത്രം






അക്ഷയ പാത്രം 



അക്ഷയ പാത്രമൊരെണ്ണം തന്നു
കണ്ണനെനിക്കൊരു സമ്മാനമായി 
ഞാനതിലുണ്ണാതിരിക്കുവോളം
സദ്യവിളമ്പാന്‍ വരവുമോതി.

ഉണ്ണാതെ ഞാനെന്നും കാത്തിരുന്നു
വീട്ടുകാരൊക്കെകഴിക്കുംവരെ
എന്നിട്ടുംവീണ്ടുംഞാന്‍കാത്തിരുന്നു
നാട്ടുകാരാരാനും വന്നെങ്കിലോ!

എന്നുമെനിക്കൂണ് വൈകിമാത്രം
വയറുകരിഞ്ഞൊരുപാകമാവും
നാട്ടുകാരപ്പോഴും പാടിനടന്നു
ദ്രൌപദിക്കെപ്പോഴും സദ്യതന്നെ!

എങ്കിലുംകണ്ണാ ഞാനഹങ്കരിച്ചു
എത്രയോപേര്‍ക്ക് ഞാന്‍ സദ്യനല്‍കി
അതിനെനിക്കാകെ പണിയുള്ളതോ,
പാത്രങ്ങള്‍വൃത്തിയായ് കഴുകുകയും.

അതുപോലും ചെയ്തില്ല മുഴുവനായ്ഞാന്‍
എന്ന്നീചൊല്ലാതെചൊല്ലിയില്ലേ?
ഒരുചീരത്തുണ്ടാല്‍ നിന്‍പശിയകന്നു*
എന്നഹങ്കാരത്തിനാത്മബലിയും!

******************************************
കവിത: അനിത പ്രേംകുമാര്‍


(* ദ്രൌപദിയുടെ ഊണ്കഴിഞ്ഞശേഷം വിശന്നുവലഞ്ഞു കയറിവന്ന കണ്ണന് ഭക്ഷണംകൊടുക്കാന്‍കഴിയാതെ വിഷമിച്ച ദ്രൌപദിയെ സമാധാനിപ്പിക്കാന്‍ കണ്ണന്‍ അക്ഷയപാത്രത്തില്‍ ബാക്കിയായിപ്പോയ ഒരു തുണ്ട്ചീര ഭക്ഷിക്കുകയും അദ്ദേഹത്തിന്‍റെ വിശപ്പ്‌മാറുകയുംചെയ്യുന്നു.)

No comments:

Post a Comment